Wednesday, February 17, 2016

യോഗത്തിന് ശേഷം മടക്കയാത്രയില്‍ 
+++++++++++++++++++++++++++++
യോഗത്തിന് ശേഷം മടക്കയാത്രയില്‍ 
ഇടവഴി വേലിപ്പഴുതിലൂടെന്നെ 
പിടികൂടുന്നൊരു കൈതപ്പൂമണം.
വേലിപ്പൂമണം ,കിലുക്കുന്നു കങ്കണം
മെല്ലെ മൊഴിയുതിരുന്നു പൂമഴയൊത്തകത്താളില്‍
ഒരു സുവര്‍ണ്ണദളമെന്‍ നേര്‍ക്ക് നീട്ടുന്നു,
സുവര്‍ണ്ണമുകുളം
യോഗത്തിനു ശേഷം
അതേ യോഗത്തിത്തിന് ശേഷമുള്ള യാത്രയില്‍
ആത്മബോധത്തിന്‍റെ ദളം വിടരുന്നു.
മഹാനദി മലയില്‍ നിന്നേ പുറപ്പെടുന്നു
താഴോട്ടൊഴുകി,വീണ്ടും വീണ്ടം ഒഴുകി
നദി കടലില്‍ ചേരുന്നു വെന്നു നീ പറയുന്നു.
എന്നെ പിടികൂടിയ പൂമണമെന്നോട് ചൊല്ലി.
എന്നാല്‍ നീ ഇതറിഞ്ഞു കൊള്ളുക
എന്നാളും മലകള്‍ക്കൊന്നുമൊന്നും നഷ്ടമാകുന്നില്ല.
ഒഴുകി പോരുന്നത് നദിയുമല്ല
അതല്ലോ ആനന്ദം
അതല്ലോ ആനന്ദമെ-ന്നെന്നെന്നും അറിയപ്പെട്ടിരുന്നതും.
മലകളിലേക്ക് മാമരങ്ങളായ് അത് തിരികെയെത്തുന്നു.
നുസ്രത്തിന്‍രെ പാട്ടിലേ ആനന്ദം
കാറ്റായതിലേക്കു തന്നെ തിരികെയെത്തുന്നു.
മലമുടിയില്‍ നിന്നുമാനന്ദത്തിന്‍റെ ഉറവകള്‍ മദജലം പോലെ
ഒലിച്ചിറങ്ങുന്നു.
യോഗി ഉന്മാദിയും ആനന്ദിയുമായി പിറക്കുന്നു.
യോഗി എന്നും പിറക്കുന്നവനും ശിശുവുമാണ്.
എന്നെപിടികൂടിയ കൈതപ്പൂമണമെന്നെ
ഊരിടവഴികളിലൂടെ കൈപിടിച്ചോടുന്നു.

No comments:

Post a Comment