വരി
.....
വരിനിക്കുക
വരിനിക്കുക
ക്ഷമയോടന്തി വരേക്കും
അന്തിയായാല്‍ പുലര്‍ച്ചക്കും
തെറ്റാതെ വരിനിക്കുക.
പിണങ്ങാതെ,ചിണുങ്ങാതെ
ക്ഷമയോടന്തി വരേക്കും
വരിനിക്കുക സോദരാ....
ദേശസ്നേഹം പുലര്‍ന്നീടാന്‍
മുക്തിമാര്‍ഗ്ഗമിതേ സത്യം.
ൾൾ888ൾൾൾൾ8888ൾൾൾൾൾ8
വരിനിക്കുക
ഇടയില്‍ വരിതെറ്റിച്ചും
വീണുപോണോനെ കാണാതെ...
വരിനിക്കുക
വരിക്കന്ത്യമെന്തെന്നുമോരാതെ....
00000000000000000000000
വരിനിക്കുക സോദരാ....
വരിനിക്കുക ജീവിത
പ്പാതയങ്ങേയറ്റം ചെന്നും
നീണ്ടും വളഞ്ഞും
പോകുന്നത് നീ കാണുക.
+++++++++++++++++++++++++++++++
വരുമോരോ വളവിലും
വരുമോരോ തിരിവിലും
നിന്‍സ്വര്‍ഗ്ഗകവാടത്തില്‍
സ്വര്‍ണ്ണവാതിലെന്നോര്‍ത്തു നീ
വരിനിക്കുക തളരാതെ
മയങ്ങിപോകാതെ വീഴാതെ
അന്തിയാകും വരേക്കും
അന്തിയായാല്‍ പുലര്‍ച്ചക്കും
വരിനിക്കുക സോദരാ....
*************************************
നിന്‍റെ സ്നേഹം....
ക്ഷമാശീലം
ഒക്കെയും കാഴ്ചവെക്കുക..
നാടിനായ്
നാടിന്‍ നന്മയ്ക്കായ്
വരിനിക്കൂ സഹോദരാ....
നീണ്ട താപസവൃത്തിയായ്
ഇതിനെ ഉള്‍ക്കൊണ്ട് വാഴ്ത്തുക.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അഗ്നിശിക്ഷയിതേക്കുമ്പോള്‍
അടക്കിവെക്കുക മോഹത്തെ നീ...
ഒരുകവിള്‍ ചായയ്ക്കോ
ഒരു കോപ്പവെള്ളത്തിനോ
ഉള്ളില്‍ കിളുര്‍ത്തമോഹത്തെ
കുരുന്നിലേ നുള്ളികളയുക...
&&&&&&&&&&&&&&&&&&&&
വരണ്ടുപൊട്ടുന്നൂ പാടം
വിണ്ട ചുണ്ടിനെ കാണുക
ഒരുതുള്ളി ജലത്തിനായ്
പിടയും പ്രാണനുണ്ടതിനുള്ളില്‍ ...
00000000000000000000000
ഉഷ്ണക്കാറ്റഴിക്കുന്നുണ്ട്
നനവിന്‍ നേര്‍ത്ത പാടയും..
കനിവറ്റ് വറ്റിപോകുന്നു
ജലത്തേയോര്‍ത്തുള്ള സ്വപ്നവും.
??????????????????????
ഓര്‍ത്തെല്ലാം സ്വയമടക്കികൊ-
ണ്ടീ വരിയില്‍ തന്നെ തുടരു നീ.
വരിയൊന്നേ മുക്തിയെന്നോതി
വരിയില്‍ തന്നെ മുഴുക നീ....
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വരിനിക്കുക
ചാട്ടവാറുകളോതുന്നൂ.....
വരിനിക്കുക
വരിനിക്കുക
മഗധതന്‍ തെരുവില്‍
കാളക്കൂറ്റന്‍ മണിയൊച്ച മുഴക്കുന്നു.
****************************************
പുത്തനോരവതാരം
ജന്മം കൊള്ളാന്‍ സമയമായ്.
പാതാളവാസിയാമോരശ്വധം
തുടല്‍ പൊട്ടിച്ചലറുന്നു ,
00000000000000000000
സ്വപ്നജാഗരണങ്ങള്‍ പിന്നിട്ടൊഴുകുന്നൂ
യമുനാ നദി....
മഹാപ്രസ്തരം തുടങ്ങയായ്...
വരിനിക്കുകെന്നുച്ചത്തില്‍
മണിയൊച്ചകള്‍ മുഴങ്ങുന്നു
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ബുദ്ധഭിക്ഷുവിന്‍ ജടയില്‍
മഞ്ഞുതുള്ളികള്‍ തൂങ്ങുന്നു
കനിവാര്‍ന്നൊഴുകുന്നു
മിഴിരണ്ടും നിറഞ്ഞൊരു
യമുനാ നദി,,,,,
&&&&&&&&&&&&&&&&&&&&
വരിനിക്കുക
വരിനിക്കുക
അരുളുന്നൂ ബുദ്ധസ്ഥാവിരന്‍
അണുപോലും ചലിക്കാ
ധര്‍മ്മബോധത്തിനന്തിയില്‍
ൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾൾ
പ്രഭുപുത്രന്മാര്‍ കളിയാടും
ദല്‍ഹിതന്‍ കൊച്ചുമെത്തയില്‍
ചുരണ്ട്കൂടിയിരിക്കുന്നു
ജരബാധിച്ചോരു മാനസം.
ഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠ
തെരുവിന്‍ ദൂരമൂലയില്‍
തണുത്തുറയുമീയന്തിവേളയില്‍
ഇറ്റുവെട്ടം തൂളിക്കും
കൂരമ്പില്‍ നൊന്തോരുണ്ണിയെ
അമ്മ മാറോട് ചേര്‍ക്കുന്നു.
വിയര്‍പ്പൊട്ടി പനിച്ച നെറ്റിയില്‍
വിരല്‍ തൂവലായ് തൊട്ടുഴിഞ്ഞുരിയാടുന്നു
മീര,പൊള്ളുന്നോരമ്മയായ്....
സുഖമാകുക കുഞ്ഞേ നീ
നിന്നെത്തന്നേ സുഖമാക്കുക
നിന്നില്‍തന്നെ സൌഖ്യത്തിന്‍
No comments:
Post a Comment