Saturday, May 18, 2013

മുക്കുവനും ഭൂതവും

കോപം  അരുതാത്തതെന്തൊ കൊണ്ടുവന്ന് 
എൻറെ തീരത്ത്  ഇട്ടിട്ടുണ്ട് .
തിരകളുടെ  മണം കേട്ടാലറിയാം .
ജീർണ ജഡത്തിന്റെ കണ്ണുനീർ 
കാറ്റിൽ കലരുന്നുണ്ട്‌ .
ഉപ്പുനീറ്റം കൊണ്ടെന്റെ മുറിവുകൾ  ഉണരുന്നു .
എത്ര ബന്ധിച്ചിട്ടും അടങ്ങാത്ത ഭൂതക്കാറ്റ് 
എൻറെ കുടിലിനു ചുറ്റും അലറിക്കരയുന്നു .
ഭൂതമേ  പോ 
ഞാനുറങ്ങട്ടെ .
എൻറെ ഉറക്കത്തിൻറെ ലവണ ജലത്തിൽ 
ഞാൻ സ്വപ്‌നങ്ങൾ കാത്തുകൊളളാം.
നഷ്ടസ്വപ്നങ്ങളാവാം 
പുറത്ത്  കടൽ വെള്ളത്തിൽ 
കമിഴ്ന്നുകിടന്നോളം തല്ലുന്നു .
നീ  എൻറെ നായയെ പോലെയാണ് ;
കടിച്ചുവലിക്കാതെ ;

ഭൂതമേ  പോ 
ഞാനുറങ്ങട്ടെ .
ഇതെത്രാമത്തെ രാത്രിയാണ് ;
ഉറക്കം ഒഴിഞ്ഞു പോകുന്നു ?
നിനക്കും എനിക്കും എന്തെന്ന് ചിന്തിച്ച് 
നീ ഉറങ്ങിക്കോ 
ഉറങ്ങുന്നവരുടെ ലോകത്തുനിന്നും 
ഈ കബന്ധങ്ങൾ അകന്നു പോകും ;
അവ മണലാരണ്യം പോലെ 
തണുവില്ലാത്ത ജലത്തിൽ 
ഉപ്പുരസത്തിന്റെ ശയ്യയിൽ ;
ഓളപാത്തികളിൽ,
തുഴഞ്ഞു തുഴഞ്ഞകന്നു പോയ്‌ക്കൊള്ളും . 
ഭൂതമേ  പോ 
ഭൂതമേ  പോ 
ഭൂതമേ  പോ