ഒരു ഗസല്‍പാടലില്‍ അലിയുന്നുഞാനു,
-മീകടവുതോണിയും ഈ കരയിലെ
മൂകരാം പച്ചമരങ്ങളും കായലോളങ്ങളും.
പറവകള്‍ തീര്‍ത്ത വ്യഥാകീര്‍ണ്ണമാം സ്വരം
കായല്‍പരപ്പിനെ ചുറ്റുന്നുവിപ്പൊഴും.
പകലറുതി,-ശരമേറ്റ പറവകണക്കിനെ-
പടിഞ്ഞാറ് ചോരപടര്‍ത്തുന്നു,മേഘങ്ങള്‍ .
ഒരു കിളിയൊച്ചയെങ്ങോ മുഴങ്ങുന്നു.
വിടുതിയണയാത്തോരിണയെ തേടുന്നു.
ഇലകളില്‍ വീണുതുടുക്കുന്ന സന്ധ്യതന്‍
രുദിരകണങ്ങളില്‍ വഴിതിരയുന്നവള്‍ .
ദുരിതപൂരിതം ഒരുപെണ്‍മയില്‍ജീവിതം,
ചുവട് വെയ്ക്കുന്നു പാതയോരത്തെ
തെരുവരങ്ങിന്‍റെ നാടകശാലയില്‍ .
വെറുതി,ജീവിതവ്യഥകളേറ്റുന്ന മുഷിവുകള്‍ ,
പകരമൊന്നുമേ മാറ്റത്തിനില്ലാതെ
മടങ്ങിടുന്നു നാം,വിടുതിതേടുന്നു.
പലവഴികള്‍തന്‍ വ്യര്‍ത്ഥഭാരത്തിനാല്‍
ചുമട്താങ്ങികള്‍ തേടാതെനമ്മളും,
പൊരുതിയൊത്തിരി,ഇന്നിനിയിത്തിരി,-
നടുനിവര്‍ത്തണം,മെല്ലേയോതുന്നു നാം.
പുകമണംവിങ്ങിനില്‍ക്കുന്ന കൂരയില്‍
പകുതിവേകാത്ത ജീവവ്യഥകളില്‍
ഇരുളിനേക്കാളിരുള്ളുള്ളില്‍ പരത്തുന്ന
മുറിയുടെയീയേകാന്ത നിദ്രയില്‍
പലതുമോര്‍മ്മിക്കുവാന്‍ നാം മറക്കുന്നു.
പകരമീ ചെറുവിശ്രാന്തി തേടുന്നു.
വയലുകള്‍ മണംവീശുന്ന കാറ്റിലൂ-
ടിളയനാന്പിന്‍റെ പച്ചമണത്തിനാല്‍
അന്തിവെട്ടത്തിലാദ്രമാകുന്നതാം
പച്ചനാമ്പിന്‍തുടുപ്പുകള്‍ പോലുള്ളൊരീ
പേലവസ്മൃതിയു,-ണ്ടുറങ്ങാതെ
ഉള്ളിലിപ്പൊഴും ചേതനചേര്‍ക്കുന്നു.
ഏകനാവുന്നു,പടിഞ്ഞാറ് സൂര്യനും
ഏകനാവുന്ന ദൈവത്തിനെപ്പോലെ.
അസ്തമനത്തിന്‍റെ പടവുകള്‍ താണ്ടിയെന്‍
ചേതനയെന്നും ആഴ്ന്നുപോകാറുണ്ട്
അറബിക്കഥയിലെ കൊട്ടാരമുറ്റത്ത്.
കാലമെന്തുതണുപ്പെന്നുള്ളിലെ തീകെടുന്നു,-
ചില്ലകള്‍കൂട്ടി നാം ഊതിവെച്ച കനലുമണഞ്ഞുപോയ്.
നിഴലുകള്‍ മൂടിനില്‍ക്കുന്ന രാത്രിയണഞ്ഞതും
മഞ്ഞുപെയ്യും തണുപ്പെന്നു ചൊല്ലി നാം
കമ്പളങ്ങളെടുത്തു പുതച്ചതും മാത്ര-
മിന്നിന്‍റെ ഓര്‍മ്മയില്‍ ബാക്കിയായ്.
രാത്രിയായി,ഇരുളിന്‍റെ കൂനയില്‍
ചോരചീറ്റുന്ന സ്മരണയുമായി ഞാന്‍
വേട്ടയാളന്‍റെ വേഷംപകരുന്നു.
കൂരിരുട്ടാണ് ചുറ്റിലും,നീയൊരു
വേട്ടമൃഗത്തിന്‍റെ വെമ്പലായ് മാറുന്നു.
നിന്‍റെ കണ്ണുകള്‍ കര്‍ക്കടരാശിപോ
ലെന്നെ ദംശിക്കാന്‍ ഇരുളില്‍ പുളയുന്നു.
നെരിയെല്ലിലൂടെ തിമര്‍ക്കുന്നൊരു വിറ
ആദ്യമാരെന്നചോദ്യം വിറയലായുള്ളിലൂടെന്‍
ഞരന്പില്‍ പരക്കുന്നു.
തോട്ടയിട്ടോരിരട്ടക്കുഴല്‍ തോക്കില്‍ കോര്‍ത്തകൈ
വേട്ടയാടലിന്‍ വെമ്പല്‍ ,ഹൃദയത്തുടിപ്പിന്‍റെ
ശമനമില്ലാത്ത താളം,ചുരകുത്തി നില്‍ക്കുന്ന ഭീതി
നിന്‍റെ ഗന്ധം ജീവകോശങ്ങളില്‍
ഗന്ധകാമ്ളം നിറക്കുന്നു.
ചുറ്റിടുന്നു നാം തങ്ങളില്‍ കാണാതെ
കൂരിരുണ്ടിന്‍റെ കോട്ടതീര്‍ത്തുള്ളിലായ്.
ഒന്നുപാളുന്നു,വിറ,-നെഞ്ചിലൂടെ
നിന്‍റെ കൊമ്പിന്‍റെ മൂര്‍ച്ചകടന്നുപോയ്.
തട്ടിദൂരെ തെറിച്ചുവീഴുമ്പോഴും
ദ്വന്ദമായ് തന്നെതുടരുകയാണു നാം.
-മീകടവുതോണിയും ഈ കരയിലെ
മൂകരാം പച്ചമരങ്ങളും കായലോളങ്ങളും.
പറവകള്‍ തീര്‍ത്ത വ്യഥാകീര്‍ണ്ണമാം സ്വരം
കായല്‍പരപ്പിനെ ചുറ്റുന്നുവിപ്പൊഴും.
പകലറുതി,-ശരമേറ്റ പറവകണക്കിനെ-
പടിഞ്ഞാറ് ചോരപടര്‍ത്തുന്നു,മേഘങ്ങള്‍ .
ഒരു കിളിയൊച്ചയെങ്ങോ മുഴങ്ങുന്നു.
വിടുതിയണയാത്തോരിണയെ തേടുന്നു.
ഇലകളില്‍ വീണുതുടുക്കുന്ന സന്ധ്യതന്‍
രുദിരകണങ്ങളില്‍ വഴിതിരയുന്നവള്‍ .
ദുരിതപൂരിതം ഒരുപെണ്‍മയില്‍ജീവിതം,
ചുവട് വെയ്ക്കുന്നു പാതയോരത്തെ
തെരുവരങ്ങിന്‍റെ നാടകശാലയില്‍ .
വെറുതി,ജീവിതവ്യഥകളേറ്റുന്ന മുഷിവുകള്‍ ,
പകരമൊന്നുമേ മാറ്റത്തിനില്ലാതെ
മടങ്ങിടുന്നു നാം,വിടുതിതേടുന്നു.
പലവഴികള്‍തന്‍ വ്യര്‍ത്ഥഭാരത്തിനാല്‍
ചുമട്താങ്ങികള്‍ തേടാതെനമ്മളും,
പൊരുതിയൊത്തിരി,ഇന്നിനിയിത്തിരി,-
നടുനിവര്‍ത്തണം,മെല്ലേയോതുന്നു നാം.
പുകമണംവിങ്ങിനില്‍ക്കുന്ന കൂരയില്‍
പകുതിവേകാത്ത ജീവവ്യഥകളില്‍
ഇരുളിനേക്കാളിരുള്ളുള്ളില്‍ പരത്തുന്ന
മുറിയുടെയീയേകാന്ത നിദ്രയില്‍
പലതുമോര്‍മ്മിക്കുവാന്‍ നാം മറക്കുന്നു.
പകരമീ ചെറുവിശ്രാന്തി തേടുന്നു.
വയലുകള്‍ മണംവീശുന്ന കാറ്റിലൂ-
ടിളയനാന്പിന്‍റെ പച്ചമണത്തിനാല്‍
അന്തിവെട്ടത്തിലാദ്രമാകുന്നതാം
പച്ചനാമ്പിന്‍തുടുപ്പുകള്‍ പോലുള്ളൊരീ
പേലവസ്മൃതിയു,-ണ്ടുറങ്ങാതെ
ഉള്ളിലിപ്പൊഴും ചേതനചേര്‍ക്കുന്നു.
ഏകനാവുന്നു,പടിഞ്ഞാറ് സൂര്യനും
ഏകനാവുന്ന ദൈവത്തിനെപ്പോലെ.
അസ്തമനത്തിന്‍റെ പടവുകള്‍ താണ്ടിയെന്‍
ചേതനയെന്നും ആഴ്ന്നുപോകാറുണ്ട്
അറബിക്കഥയിലെ കൊട്ടാരമുറ്റത്ത്.
കാലമെന്തുതണുപ്പെന്നുള്ളിലെ തീകെടുന്നു,-
ചില്ലകള്‍കൂട്ടി നാം ഊതിവെച്ച കനലുമണഞ്ഞുപോയ്.
നിഴലുകള്‍ മൂടിനില്‍ക്കുന്ന രാത്രിയണഞ്ഞതും
മഞ്ഞുപെയ്യും തണുപ്പെന്നു ചൊല്ലി നാം
കമ്പളങ്ങളെടുത്തു പുതച്ചതും മാത്ര-
മിന്നിന്‍റെ ഓര്‍മ്മയില്‍ ബാക്കിയായ്.
രാത്രിയായി,ഇരുളിന്‍റെ കൂനയില്‍
ചോരചീറ്റുന്ന സ്മരണയുമായി ഞാന്‍
വേട്ടയാളന്‍റെ വേഷംപകരുന്നു.
കൂരിരുട്ടാണ് ചുറ്റിലും,നീയൊരു
വേട്ടമൃഗത്തിന്‍റെ വെമ്പലായ് മാറുന്നു.
നിന്‍റെ കണ്ണുകള്‍ കര്‍ക്കടരാശിപോ
ലെന്നെ ദംശിക്കാന്‍ ഇരുളില്‍ പുളയുന്നു.
നെരിയെല്ലിലൂടെ തിമര്‍ക്കുന്നൊരു വിറ
ആദ്യമാരെന്നചോദ്യം വിറയലായുള്ളിലൂടെന്‍
ഞരന്പില്‍ പരക്കുന്നു.
തോട്ടയിട്ടോരിരട്ടക്കുഴല്‍ തോക്കില്‍ കോര്‍ത്തകൈ
വേട്ടയാടലിന്‍ വെമ്പല്‍ ,ഹൃദയത്തുടിപ്പിന്‍റെ
ശമനമില്ലാത്ത താളം,ചുരകുത്തി നില്‍ക്കുന്ന ഭീതി
നിന്‍റെ ഗന്ധം ജീവകോശങ്ങളില്‍
ഗന്ധകാമ്ളം നിറക്കുന്നു.
ചുറ്റിടുന്നു നാം തങ്ങളില്‍ കാണാതെ
കൂരിരുണ്ടിന്‍റെ കോട്ടതീര്‍ത്തുള്ളിലായ്.
ഒന്നുപാളുന്നു,വിറ,-നെഞ്ചിലൂടെ
നിന്‍റെ കൊമ്പിന്‍റെ മൂര്‍ച്ചകടന്നുപോയ്.
തട്ടിദൂരെ തെറിച്ചുവീഴുമ്പോഴും
ദ്വന്ദമായ് തന്നെതുടരുകയാണു നാം.
No comments:
Post a Comment