Monday, May 27, 2019

12 ന്റെ മണി മുഴങ്ങുമ്പോൾ

പന്ത്രണ്ടിൻറ്റെ മണിമുഴങ്ങുഉമ്പോൾ
===%%%%=============%%=%%%%%%
പന്ത്രണ്ടിൻറ്റെ മണിമുഴങ്ങുമ്പോൾ
എല്ലാംനിശ്ശബ്ദമാകുന്നു.
അതെ
പന്ത്രണ്ടിൻറ്റെ മണി മുഴങ്ങുമ്പോൾ
ഞാനെൻറ്റെ ഭാരത്തിൽ നിന്നും
പുറത്തേക്കിറങ്ങുന്നു.
ഭീഷണമായ ഘടികാരം
തെരുവിലൂടൊലിച്ചിറങ്ങി വരുമ്പോൾ
ഞാനെൻറ്റെ പരിണാമ ചക്രം പൂർത്തിയാക്കുന്നു.
ഞാനെൻറ്റെ രൂപത്തിൻറ്റെ ഭാരം ചുമന്ന്
നാല്ക്കവലയിൽ ഏകനാകുന്നു.
തെരുവോരങ്ങൾ തെരക്ക്കൂട്ടന്നൂ
എപ്പോഴായിരുന്നൂ സർവ്വത്തിൻറ്റെയും ആരംഭം.
എന്നാൽ ഞാൻ പറയുന്നു
സർവ്വവും ആരംഭിച്ചതും അപ്പോൾ തന്നെയാകുന്നു.
ഞാനെന്‍റെ മൂശയില്‍നിന്നും ഇറങ്ങി നടക്കുന്നു.
ചെറുകാറ്റ് കൊണ്ടെന്‍റ്റെ ദ്രവരൂപമുറച്ച് തുടങ്ങുന്നു.
കാറ്റ്േറ്റ് തണുത്തകാറ്റേറ്റ് ഞാന്‍ തെരുവില്‍തന്നെ
തറഞ്ഞുപോകുന്നു.
12ന്‍റ്റെ മണിമുഴങ്ങുന്പോള്‍ ഞാന്‍ തെരുവിലുണ്ട്.
കയറുപൊട്ടിച്ചോടിവന്നൊരു കാളക്കൂറ്റന്‍
സമയത്തെ മെതിയിടുന്പോള്‍ ഞാനവിടെയുണ്ട്്.
മണിമുഴക്കം....
വിറളിപൂണ്ടോടുന്ന പുരിയുടെ വികൃതസ്വരം
പൊട്ടിപ്പിളരുന്ന തെരുവ് വീഥികള്‍ ........
വായ്പിളര്‍ന്നലറുന്നു സ്വപ്നങ്ങള്‍ ........
ഞാനെന്‍റെ ഉടലിലേക്ക് നോക്കുന്നു....
മീന്‍ചെതുന്പലുകളതിനെ മൂടുന്നു.
12ന്‍റെ മണിമുഴങ്ങുന്നു.
കവാത്തുകാര്‍ തെരുവിലൂടെ.....
എന്‍റെ നെറുകയിലൂടെ പിളര്‍ന്നുപോയ
ഒരു സുഷിരം കൊണ്ട് ഞാന്‍ സംസാരിക്കുന്നു.
വഴികളാകെയും വിജനമാണ്.......
എന്‍റെ വായ കണ്‍പൊത്തുന്നു.....
സുഷിരമപ്പോഴും വിലാപസ്വരത്തില്‍ സംസാരിക്കുന്നു.
ഒരു കാറ്റടിച്ചിലകള്‍ ചിതറുന്നു.
മലമടക്കുകളിലൂടെ കടന്നുപോകുന്ന പഥികരെ
ഒരു നീണ്ട രോദനം കവര്‍ന്നെടുക്കുന്നു.
12ന്‍റെ മണിമുഴങ്ങുന്പോള്‍
തെരുവപ്പോഴും വിജനമാണ്.
കവാത്തുകാര്‍ നിലംതുടക്കുന്നു.
മസൃണമായ് അവര്‍ ചിരിക്കുന്നു.
അഴുക്കുചാലുകള്‍ കഴുകി
ചരിത്രത്തിന് വെടിപ്പുണ്ടാക്കുന്നു.
12ന്‍റ്റ്െ മണിമുഴങ്ങുന്നു.
ഭീരുവേപോലെ നീട്ടി നിലവിളിച്ചുകൊണ്ട്
എന്‍റെ മുറിവും കണ്ണടക്കുന്നു.
12ന്‍റെ മണിമുഴങ്ങുന്നു......
യവനിക.......
കലവറകാവല്‍ക്കാരന്‍റെ രക്തം
തണുത്ത വീഞ്ഞായി മാറുന്നു......
പ്രകാശത്തിന്‍റെ ആയിരം കുമിളുകള്‍
ഞാന്‍കുടിച്ച ദ്രവം
സ്വര്‍ണ്ണമുകുളങ്ങളായ്
ആകാശത്ത് പെയ്തു നിറയുന്നു.
ചിതറിയ നക്ഷത്രങ്ങലായ് പുനര്‍ജ്ജനിക്കുന്നു.

No comments:

Post a Comment