രാ ,-മായണം മഹാരഥേ,
രാമാഞ്ഞുദിക്കണം രാമചന്ദ്രോദയം .
കർക്കിടകത്തിലെ കഷ്ടങ്ങൾ തീരണം .
കാർക്കോടകൻ നിന്നു നെറുകയിൽ കൊത്തിയ
കാളകൂടത്തിൻ വിഷമിറങ്ങീടണം .
രാമഭജേയെന്നെൻ നാവിൽ നിറയണം .
രാമ രാമാ ,- യെന്നെന്നുള്ളൂ തെളിയണം.
വൃത്തിയുള്ളക്ഷരക്കൂട്ടുകൊണ്ടുളളിലെ
വൃത്തികേടൊക്കെ പുറത്തുകളയണം.
ചേട്ടയെ മാറ്റണം, ഉള്ളൂതെളിഞ്ഞുള്ള
ശ്രീദേവി വന്നെന്റെ ഉള്ളിൽ നിറയണം .
ശുദ്ധിയോടിത്തിരി നേരമിരിക്കണം .
രാമരാമേപി ജപിച്ചുകൊണ്ടിങ്ങനെ .
കണ്ണുനീരുപ്പു ചിരിയാക്കി മാറ്റണം .
നെഞ്ചുപിളർക്കണം ഉള്ളൂ തുറക്കണം
ഉള്ളിൽ നീ സീതാസമേതനായ് വാഴണം .
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
രാമായണം
Subscribe to:
Post Comments (Atom)
No comments:
Post a Comment