രൂപാന്തര പ്രാപ്തി
...??????.....,...????
ഗ്രിഗെർ സാംസ
ഇന്നെന്റെ
സ്വപ്നത്തിൽ
എന്നെ അസ്വസ്ഥനാക്കി.
അയാളൊരു സ്വപ്നജീവി മാത്രം .
സ്വപ്നത്തിൽകാണുന്ന ജീവിയായ്
മാറുവാൻ സിദ്ധിയുള്ളവൻ .
അയാൾ
നഗരത്തിന്റെ നടുമുറ്റത്ത്
അംബരചുംബിയുടെ മുന്നിൽ
സൂര്യകിരണങ്ങളേറ്റ്
മിന്നിത്തിളങ്ങുന്ന ജലകണങ്ങളുള്ള
ഒരു ജലധാരയുടെ അരുകിൽ
മലർന്നു കിടക്കുന്നു .
അംബരചുംബിക്ക്
ആയിരം നിലകൾ .
അതൊരു ബാബേൽ
മനുഷ്യ ഭാഷ അറിയാത്തവരുടെ
വിടുതിദേശം... പ്രവാസസ്ഥലം .
അതിന്റെ തണുത്ത നിഴലുകൾക്കൊന്നിന്
കറുത്തകണ്ണകളുണ്ടെന്നയാൾ
അറിയുന്നു.
ആ കണ്ണുകൾ
തന്റെ സ്വപ്നത്തെ കാണുന്നു .
അഥവ
താന്നെന്നത്
താൻ കാണുന്ന സ്വപ്നമല്ലയെന്നയാൾ
അറിയുന്നു.
താൻ
ആ
കണ്ണുകൾ
കാണുന്ന സ്വപ്നമാണ് .
അതാവാതിരിക്കുവാൻ
ഇനി
തനിക്കു കഴിയുകയില്ല...
അത് തന്റെ
നേർത്ത കാലുകൾ
കാണുന്നു .
അഥവ
അതു
കാണുന്ന
തന്റെ
നേർത്ത കാലുകൾ
ദുർബലമായ
പിടച്ചിൽ
തടിച്ച ശരീരം
ഉടലിലെ
വലയ ഗോപുരം
സാംസയുടെ
ചെറുകാലുകൾ
പിടയുന്നു .
അതിദ്രുതം
നിറുത്തുവാനാവാതെ .:...
തടക്കവാനാവാതെ ,
തന്റെ മുതുകിൽ
സ്വപ്നത്തിന്റെ
ഒരു മല
തറഞ്ഞിരിക്കുന്നത് അതറിയുന്നു.
ചീഞ്ഞ ബന്ധങ്ങളുടെ
അഴുകിയ
ഒരാപ്പിൾ പഴം.
ഞാൻ
ഭയപ്പെടുന്നു.
വളഞ്ഞു പുളയുന്നു .
കിടക്കയിൽ
ഞെരിപിരി കൊള്ളുന്നു.
ഗ്രിഗറിന്റെ
ചെറുകാലുകൾ
എന്റെ മുഖത്തുരയുന്നു.
ഞാനുണരുന്നു.
ഞാൻ ... ഞാൻ ... ഞാൻ ...
വലിയൊരൊച്ചയിൽ
അലറുവാൻ ശ്രമിക്കുന്നു.
എന്റെ സ്വരം
ഏറ്റവും കുറഞ്ഞ
ഡെസിബലിൽ
ഒരു ഞെരക്കം പോലുമാവാതെ.'.....
പുറത്തേക്ക് പോവാതെ ....
എന്റെ കവിതകള്‍ എന്നു പറയാനാവില്ല.കാരണം,ജന്മം കൊണ്ട് ഞാനൊരു കവിയല്ല.അങ്ങനെ അറിയപ്പെടാനും എനിക്ക് മോഹമില്ല.കവിതഎഴുതുന്പോള് കവിയും,മറ്റുപലപ്പോഴും മറ്റുപലതും,അങ്ങനെയാണ് ഞാന്‍. ഞാനെഴുതിയതൊന്നും എന്റെ സ്വന്തമല്ല.ഞാന്‍ കേള്‍ക്കുന്നത് പകര്ത്തുന്നവന് മാത്രം
Monday, May 27, 2019
രൂപാന്തര പ്രാപ്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment